പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ ഇരിങ്ങലേ....

മീറ്റുണ്ടെന്ന് പറഞ്ഞപ്പഴ് അരയും തലയും മുറുക്കി ചാടിപ്പുറപ്പെട്ടതാണ്.
ബഹറിന്‍ ബൂലോക മീറ്റ്.
കെവിന്റെ വീട്ടിലാണ് മീറ്റെന്ന് ഇരിങ്ങലാണ് വിളിച്ചു പറഞ്ഞത്.
കെവിന്റെ വീട്ടിലേക്ക് ഇരിങ്ങലുമൊത്ത് നടക്കുകയായിരുന്നു.
ദാ..ഒരു കാറ് അരികില്‍ വന്നു നിന്നു.
ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി.

‘ഒരു സഹായം......,
നിങ്ങക്ക് ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാന്‍.....?’

ഇരിങ്ങലു ചാടിവീണു.
‘ഓ, രണ്ടും’.
കാറില്‍ തലമറച്ചുപിടിച്ച് ഇരുന്ന പെണ്ണിന്റെ മടിയിലെ കൊച്ചു മിടുക്കന്‍ കരയാന്‍ തുടങ്ങി.
അവര് ദുബായില്‍ നിന്ന് വരുകയാണ്. ഒരു സുഹൃത്തിനെ കാണുവാന്‍. ഇവിടെ വന്നപ്പോഴേക്കും കൂട്ടുകാരന്‍ നാട്ടിലേക്ക് പോയി. ..അയാളുടെ ശബ്ദം ഇടറി. പിന്നെ..

കയ്യിലെ ബാഗ് നഷ്ടപ്പെട്ടു. ...വണ്ടിയിലാണെങ്കില്‍ എണ്ണയില്ല. ഭക്ഷണം കഴിച്ചിട്ടില്ല. കുഞ്ഞ് വിശന്നിട്ട് കരയുന്നു. .. അയാളുടെ രോദനങ്ങളുടെ കഷ്ടപ്പാടിന്‍റെ ഭാണ്ടക്കെട്ട് അഴിച്ചു തുടങ്ങി.

പൈസ വേണം.

പയ്യന്‍ കരച്ചിലിനും പറച്ചിലിനുമിടയ്ക്ക് .
പയ്യന്റെ വളച്ചൊടിക്കലിന് കൃത്രിമത്വമുണ്ടായിരുന്നോ?....
ദുബായിലെവിടെയാ...ഇരിങ്ങലിന്‍റെ ചോദ്യം. അയാള്‍ വിക്കി വിക്കി സ്ഥലം പറഞ്ഞു. ഇരിങ്ങലിന്‍റെ കണ്ണുകളില്‍ സംശയമില്ലാതില്ല.
‘ഫോണ്‍ നമ്പര്‍ എന്താണ്?‘

പയ്യന്‍ ഏതോ ഒരു നമ്പറ് തപ്പിപിടിച്ച് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും. സത്യവും മിഥ്യയും ചികയാന്‍ നില്‍ക്കാതെ, നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഒന്നു നോക്കി ഇരിങ്ങല് കയ്യിലുണ്ടായിരുന്ന കാശെടുത്തുകൊടുത്തു.

‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’

നടക്കുമ്പോള്‍ ഇരിങ്ങല് പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങല്‍ സത്യം തിരിച്ചറിഞ്ഞു. ഇതൊരു സ്ഥിരം പരിപാടിയായിരുന്നു ആ കുടുംബത്തിന്‍റേതെന്ന്. ജീവിക്കാന്‍ ഇങ്ങനെയും എത്ര എത്ര വേഷങ്ങള്‍.

എന്റെ ഹവ്വ

ആതുരാലയത്തിലെ കണ്ണാടിക്കൂട്ടില്‍ നിന്ന്
ഞാനൊരസ്ഥികൂടം മോഷ്ടിച്ചു.

വെളുത്ത ഉടുപ്പിട്ട്,
എന്നെ തുറിച്ചു നോക്കിയ
ഫ്ലോറന്‍സ് നൈറ്റിങ്ഗേലിനെ
കണ്ണിറുക്കി കാട്ടിയപ്പോള്‍
അവളുടെ ഹൃദയമെനിക്ക് കടം തന്നു.
തൂപ്പുകാരന് കൈക്കൂലി കൊടുത്തപ്പോള്
‍വെയ്സ്റ്റ് കൊട്ടയിലിടേണ്ടിയിരുന്ന
കണ്ണും മൂക്കും നാക്കുമെനിക്ക് നല്‍കി.
മോഷണക്കുറ്റത്തിന്
കോടതി കയറേണ്ടി വന്നപ്പോള്‍
നീതിപീഠത്തിലിരുന്ന ശിബിമഹാരാജാവ്
തന്റെ മാംസമറുത്തു തന്നു.

പിന്നെയും കടം കൊണ്ട അവയവങ്ങളാല്‍
‍ഞാനവളെ തീര്‍ത്തു, അവളെന്റെ ഹവ്വ.
അമ്മ തന്ന സ്നേഹത്തില്‍ പാതി
ഞാനവള്‍ക്കു പകുത്തു നല്‍കി.

ഇന്നലെ,ഇന്നലെ ഞാനുറക്കമുണര്‍ന്നപ്പോള്‍
അവളില്ല, മേശപ്പുറത്തെ തുണ്ടുകടലാസില്‍
ചിതറിക്കിടന്ന അക്ഷരങ്ങള്‍ കലപില കൂട്ടുന്നു.
“എന്നെ സ്നേഹിക്കാനറിയുന്നവനൊപ്പം.....”

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP