വാരഫലം20-26 സെപ്തംബര്‍07

വലിയ ആരവങ്ങളൊന്നുമില്ലാതെയാണ് ബൂലോകത്തിലെ ഒരു വാരം കടന്നു പോയത്. മികച്ച ഏതാനും കഥകളും കവിതകളും വായനക്കാ‍രന് സമ്മാനിക്കപ്പെട്ടിരിക്കുന്നു പോയവാരത്തില്‍.
വിഷ്ണുപ്രസാദിന്റെ കാലിക പ്രസക്തമായ കവിതയാണ്‍ ശൂലം.
ദൈവമേ,ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.നിന്റെ പാലത്തിനെരക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലുംഞങ്ങളാലാവുന്നത് ഞങ്ങള്‍ചെയ്യുന്നു...
രാഷ്ട്രീയ ലാഭത്തിനുവേണ്ടി പണ്ടെന്നോ എഴുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടേയും കഥയുടേയും പേരില്‍ കലാപം സൃഷ്ടിച്ചെടുക്കുന്ന അഭിനവ രാഷ്ടീയ കോമാളികളോട് സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം നിങ്ങളെയെങ്ങനെ സംരക്ഷിക്കുമെന്ന് നേര്‍ത്ത പരിഹാസത്തോടുകൂടി ചോദിക്കുന്നുണ്ട് വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ. ഉള്ളില്‍ വിഷം പേറുന്നവന്‍ കൊല്ലാനോ കൊല്ലപ്പെടാ‍നോ വിധിക്കപ്പെട്ടവനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു വിഷം എന്ന മറ്റൊരു കവിത.
കൈത്തോട്ടില്‍കളഞ്ഞുപോയ പാദസരംപാറമടയ്ക്കുള്ളില്‍ നിന്ന്‌കൈവെള്ളയ്ക്കുള്ളിലൊതുക്കിഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍കൈത്തണ്ടയില്‍ നുള്ളിഅവളെനിക്കൊരു സമ്മാനം തന്നു.. പുത്തലത്ത്‌ വിനോദിന്റെ നിദ്ര പിണങ്ങിപ്പോകുമ്പോള്‍ എന്ന കവിത മനോഹരമായ വര്‍ണ്ണനകളാല്‍ സമ്പുഷ്ടമാണ്. സനാതനന്റെ അള്‍ഷിമേഴ്സ് എന്ന കവിതയും പോയ വാരത്തിലെ മികച്ച കവിതകളില്‍ ഒന്നാണ്. ദൂരം , പ്രൊവോക്ഡ് , പരിണാമം തുടങ്ങിയ മികച്ച കവിതകള്‍ ബൂലോകത്തിന് സമ്മാനിച്ചിരിക്കുന്നു ചിലമ്പിന്റെ തൂലിക.

മറ്റു കവിതകള്‍
ഞാനും നിലാവും കെ.പി.റഷീദ്‌
എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌ സുനില്‍ സലാം
*കൊറിയയിലെ അമ്മൂമ്മേ... കെ എം പ്രമോദ്
സ്വര്‍ഗീയം , കഫ്തീരിയ ഉമ്പാച്ചി
പൊരുള്‍ വിശാഖ്ശങ്കര്‍
അഹംഭാവങ്ങള്‍ മയൂര
സ്വപ്നം ലാപുട
മതിലുകള്‍ സുല്‍
ഡിജിറ്റല്‍ ചിത്രങ്ങള്‍ ആലപ്പുഴക്കാരന്‍
ഒരു “തോന്ന്യാസം“ ശ്രീ
വറുത്ത വിത്തുകള്‍ One Swallow
സ്വപ്നങ്ങള്‍ മൂടുപടം
ബലി ചാന്ത്
വിരല്‍പൂക്കള്‍ അല്‍പ്പത്തിയുമല്‍പ്പനും
മരണം വാതില്‍ക്കല്‍ ഹരിയണ്ണന്‍
Nallaval സഞ്ചാരി
മറവി.... Priyan Alex Rebello
പുതുമഴ പെരുമഴ (കുട്ടിക്കവിത) അപ്പു

ബൂലോകത്തിലെ ആദ്യത്തെ നോവലൈറ്റ് ആയിരിക്കണം ഏ.ആര്‍ നജീമിന്റെ പിന്‍‌വിളി കേള്‍ക്കാതെ...! എന്ന സൃഷ്ടി. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നു ഈ കഥ , നജീമിന്റെ തന്നെ നിറമുള്ള മത്സ്യങ്ങള്‍... എന്ന കഥയും അവതരണം കൊണ്ട് മികച്ചുനിന്ന സൃഷ്ടികളില്‍ പെടുന്നു.
ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന് ബൂലോകത്തെ വിളിച്ചറിയിച്ചിട്ട് പിറ്റേന്നു തന്നെ ആണെഴുത്ത് എന്ന കഥ ബൂലോകത്തിന്‍ സമ്മാനിച്ച് എഴുത്തുകാരന്റെ മനസ് മനസ്സിലാക്കാന്‍ എഴുത്തുകാരനുതന്നെ കഴിയില്ലെന്ന് വീണ്ടും വെളിവാക്കിയിരിക്കുന്നു സിമി. കുറ്റബോധം എന്ന മറ്റൊരു കഥകൂടിയുണ്ട് പോയവാരം സിമിയുടേതായിട്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മലയാളം അറിയാം എന്ന തന്റ്റെ കുറിപ്പുകളിലൂടെ ബാജി ഓടംവേലി.
സമൂഹത്തില്‍ നിലവിലുള്ള ചില പ്രവണതകളെ പരിഹാസരൂപേണ വിമര്‍ശന വിധേയമാക്കുന്നു രാജേഷിന്റെ ദൈവ കൊഴി എന്ന കഥ.
മ്റ്റു കഥകള്‍
മേരി സു
നീലക്കുറിഞ്ഞികള്‍ മയൂര
ഭുവനേശ്വര്‍ രാജേഷ്‌ ആര്‍. വര്‍മ്മ
അവകാശം അനോണി ആന്റണി
അപ്പു. , കുട്ടുകാരന്‍ പാലാ ശ്രീനിവാസന്‍
ജനനവും മരണവും..! കുഞ്ഞന്‍
പി ജെ ജോസഫ് Ice and soda
എന്നാലും എന്റെ കര്‍ത്താവേ... സഹയാത്രികന്‍(ഹാസ്യം)
ഒരു ഗവേഷകയുടെ അന്ത്യം.. കൊച്ചുത്രേസ്യ (ഹാസ്യം)
ശശിയേട്ടനാണ്‌ താരം തെന്നാലിരാമന്‍‍(ഹാസ്യം)



മറ്റുള്ളവ
ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.* രാജീവ്‌ ചേലനാട്ട്‌
റോസ്മേരി പറയുന്നത്, ചിലമ്പ്
നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന് , മരിച്ചു തുടങ്ങാതിരിക്കാന്‍....വെള്ളെഴുത്ത്.
തോമസ് ആല്‍‌വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും ഏവൂരാന്‍
അച്ഛമ്മ പെരിങ്ങോടന്‍
ചില അഞ്ചുമണികള്‍ Visala Manaskan

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

ചിത്രങ്ങളും സ്വപ്നങ്ങളും

രണ്ടു മലകള്‍ക്കിടയില്‍ നിന്ന്
ഉദിച്ചുയരുന്ന സൂര്യന്‍,
മൂന്നാല് മരങ്ങള്‍,
ഒരു വള്ളിക്കുടില്‍,
ഒഴുകുന്ന നദി,
പറക്കുന്ന പറവകളുടെ
നിശ്ചലത.
വരച്ചും മായ്ച്ചും
വരച്ചും മായ്ച്ചും
വര പഠിക്കാന്‍
വരച്ചിരുന്ന ചിത്രം.

പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?

വരണ്ടുണങ്ങിയ മരുഭൂമിയും
ഫ്ലാറ്റുകള്‍ വിഴുങ്ങിയ
നഗരത്തിരക്കു-
മുള്‍ക്കൊള്ളാതെ
മിഴിച്ചു നിന്നു ശീലിച്ചതാലാകാം
ചിത്രത്തിലെ
നിറങ്ങള്‍ക്ക്
മിഴിവുതോന്നാഞ്ഞത്.

അമ്മയിന്നലെയും വിളിച്ചു
‘അതിരിലെ
തത്തമ്മച്ചുണ്ടന്‍ മാവു-
മെരിഞ്ഞിയും കണിക്കൊന്നയും
റോഡു വികസനക്കാര്‍
മുറിച്ചു കൊണ്ടു പോയി
പ്രത്യേക നഗരവികസന-
പദ്ധതിപ്രദേശത്താണ്
നമ്മുടെ വീട്
ഒഴിഞ്ഞു കൊടുക്കണമത്രേ
സുകുമാരേട്ടനും വീട്ടുകാരും
ഫ്ലാറ്റിലേക്ക് മാറി
നീ യെന്നാ വര്വാ...’

ഫ്ലാറ്റും നഗരത്തിരക്കും
ഫ്ലാറ്റാക്കുന്ന
നാട്ടിലേക്കിനിയില്ലെന്നാണ്
നാവില്‍ വന്നത്
അമ്മ തന്‍ സ്നേഹത്തി-
ലലിയാത്ത വാക്കുകള-
റിയാത്ത ഞാനൊന്നും
പറയാതെ നിന്നു.

പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?

ഒരു പുരാണകഥ

ഇന്നലെ
തടിച്ച ചട്ടയുള്ള പുസ്തകത്തിന്റെ
മറവിലിരുന്ന്
അവനെന്റെ നെഞ്ചിലേക്ക് അമ്പെയ്തു.

അവനെ തെറിവിളിച്ച കൂട്ടത്തില്‍
കള്ളനു കഞ്ഞിവെച്ചവനെന്ന്
പുസ്തകത്തേയും
പുലഭ്യം പറഞ്ഞു.

പുരാണത്തെ
അധിക്ഷേപിച്ചെന്ന് പറഞ്ഞ്
ഇന്നും
ഞാനമ്പുകൊണ്ടു.

മറവിലിരുന്ന്
അമ്പെയ്യാനാളുണ്ടായതുകൊണ്ടാ‍ണ്
പുരാണങ്ങളൊക്കെ
പുരാണങ്ങളായതെന്ന്
ചെകുത്താ‍ന്റെ
പുരാണപുസ്തകത്തില്‍
‍പിന്നെയും വായിച്ചു ഞാന്‍.

വാരഫലം 14-20 സെപ്തംബര്‍-07

പോയവാരം കഥകളുടേതായിരുന്നു. മികച്ച നിരവധി കഥകള്‍ ബൂലോകത്തിന്‍ സമ്മാനിച്ചുകൊണ്ടാണ്‍ വാരം കടന്നുപോയത്.

ഹോസ്റ്റലിലെ സഹമുറിയയും കഥയിലെ നായികയും തമ്മിലുള്ള ആഴമേറിയ സൌഹൃദം മനോഹരമായി വിവരിച്ചിരിക്കുന്നു സിജിയുടെ അഭയം എന്ന കഥ
‘മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല’ എന്നോര്‍മ്മിപ്പിച്ച് കോളേജിലെ കുളക്കല്പടവുകളില് കൂട്ടിരുന്ന അന്ന. ‘അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.
ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.
'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം –
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.’ … ബൂലോകത്തുവന്ന മികച്ച സൃഷ്ടികളിലൊന്നാണ് സിജിയുടെ ഈ കഥ. നീളക്കൂടുതല്‍ ഒരിക്കല്‍ പോലും വായനയുടെ ഒഴുക്കിന് തടസമാകുന്നില്ല എന്നത് ഈ കഥയുടെ പ്രത്യേകത തന്നെ.
സിമിയുടെ കടല്‍ എന്ന കഥ മേരിയുടേയും ചാള്‍സിന്റേയും പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സിമിയുടെ തന്നെ പ്രവാചകന്‍ , മയില്‍പ്പീലി, നീലിമ തുടങ്ങിയ കഥകളും പോയവാരത്തിലെ മികച്ചവ തന്നെ.
വേണ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ വേദനാജനകമാണ്. പ്രവാസികള്‍ക്ക് പലപ്പോഴും തന്റെ വേണ്ടപ്പെട്ടവരുടെ മരണം ഒരു ഫോണ്‍ സന്ദേശത്തിലൊതുങ്ങും. ഒന്നും ചെയ്യാനില്ലാതെ ലേബര്‍ക്യാമ്പുകളില്‍ അല്ലെങ്കില്‍ നാല് ചുവരുകളുടെ ഏകാന്തതയില്‍ തേങ്ങുന്ന മനസുമായ്… മോഹന്‍ പുത്തഞ്ചിറയുടെ വെയിൽ എന്ന കഥയുടെ ഇതിവൃത്തം പിതാവിന്റെ മരണവാര്‍ത്തയറിയുന്ന ഒരു പ്രവാസിയുടെ മനോഗതമാണ്.

പ്രവാസിയുടെ ആകുലതകളിലേക്ക് എത്തിനോട്ടം നടത്തുന്ന ബാജി ഓടം‌വേലിയുടെ ജീവന്റെ വില എന്ന കഥ തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നു വെക്കുന്ന ഒരു അച്ഛനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ബാജിയുടെ തന്നെ ഡയറിക്കുറിപ്പുകള്‍ ഉം പോയവാരത്തെ മികച്ച സൃഷ്ടികളില്‍പ്പെടുന്നു. ഈറ്റില്ലം എന്ന ഇട്ടിമാളുവിന്റെ കഥയും അവതരണമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മികച്ച സൃഷ്ടിയാണ്‍.

മറ്റു കഥകള്‍
തുടക്കം വീണ
ദൈവമാതാവിന്റെ വീട് മനു (മഴ നിലാവ്)
ഒരു സ്വപനത്തിന്റെ അന്ത്യം ജിഹേഷ് എടക്കൂട്ടത്തില്‍.
അമ്മ ആഡൂരാന്റെ കുറുങ്കഥ.
ഭ്രമം ചിലമ്പ്.
ദര്‍ശനം സതീഷ് മാക്കോത്ത്.
കൊലപാതകി മനു (മിസ്ഡ് കോള്‍)
ഒരു ബെഗ്ഗറുടെ ജീവിതനിരാശകള്‍ ബെര്‍ളിതോമസ്
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും മുരളി മേനോന്‍
പ്രണയം - കഥ ഇതുവരെ ജോസ്മോന്‍ വാഴയിലിന്റെ തൂലികയില്‍ നിന്നും കഥ പോലെ വായിച്ചുപോകാവുന്ന ജീവിതാനുഭവം.

പോയകാലത്തെ കുറിച്ച് ഒരോര്‍മ്മയുമില്ലെന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുത്തന്‍ സമൂഹത്തെയാണ്‍ വിഷ്ണു പ്രസാദിന്റെ നദി എന്ന കവിതയില്‍ നാം വായിക്കുന്നത്.
‘സ്കൂള്‍ വിട്ടതും കുടകളുടെഒരു കറുത്ത നദി ഒഴുകിപ്പോയി…’
‘…വഴിയരികില്‍ കാത്തുനിന്നവീടുകള്‍ ഓരോ കുമ്പിള്‍കോരിയെടുത്തതുകൊണ്ടാവണംഅത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി…’
നമുക്ക് പരിചിതമായ സിംബലുകളെ കവിഭാവനയുടെ പ്രിസത്തിലൂടെ കടത്തിവിട്ട് മഴവില്ലു പോലെ മനോഹരമാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ.
മറ്റു കവിതകള്‍
ഉഭയം , പാഞ്ചാലി സനാതനന്‍
പിന്നെയാവഴി പോയതേയില്ല ടി.പി.അനില്‍കുമാര്‍
ജ്യാമിതിയുടെ നഗരം, പ്രതിരൂപം സുനീഷ് കെ. എസ്.
ദൈവം - ഒരു സാഡിസ്റ്റ്‌ കുട്ടന്‍സ്‌ S.i.j.i.t.h
ഈ ഓര്‍മ്മകളുടെ ഒരു കാര്യം., തെറ്റിവായിച്ചത് ആരോ ഒരാള്‍
സഹോദരിക്ക്, ഇഷ്ടം ചിലമ്പ്
ഫോട്ടോഷോപ്പ്.. ആര്‍ബി

നദിയുടെ ഓര്‍മ്മ സുനീത ടി.വി.
കറുപ്പും വെളുപ്പും ചന്ദ്രകാന്തം.
മയൂര:- നിശാഗന്ധി.
നാട്ടുവഴി അരുന്ധതി
ക്ഷണം ( കവിത ) ഏ.ആര്‍ നജീം.
വിരഹ പുഷ്പങ്ങള്‍. ശ്രീനാഥ്
താരം കുട്ടിക്കവിത- മനു (മഴത്തുള്ളി)
മറ്റു കുറിപ്പുകള്‍
1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം ദ്രൗപതി, രാമ സേതുവും സേതു സമുദ്രം പ്രോജക്ടും ജിം സിംബാബ്‌വെ: കിരാതവാഴ്ചയ്ക്ക്‌ ഇരയാവുന്നവരുടെ സ്വന്തം രാജ്യം അന്യന്‍, ലോകത്തിലെ ആദ്യത്തെ ചെറുകഥ വെള്ളെഴുത്ത്, നോമ്പിന്റെ ശാസ്ത്രീയത. സ്നേഹസംവാദം.

വാരഫലം 7-13 സെപ്തംബര്‍ ‍07

ബൂലോകത്തില്‍ യുക്തിവാദവും ആത്മീയതയുമൊക്കെ ഏറെ ചര്‍ച്ച ചെയ്താണ് പോയ വാരം പിന്നിട്ടത്. കഴിഞ്ഞ ആഴ്ച്ചയിലെ എന്റെ വായനയില്‍ നിന്നും ഏതാനും ലിങ്കുകള്‍. ഞാന്‍ വിട്ടുപോയവ കമന്റായി പോസ്റ്റുചെയ്യുമെന്ന പ്രതീക്ഷയില്‍ തുടരുന്നു.

ഒറ്റക്കാലുകാരി സൈറയുടെ ദുരന്ത കഥ പറയുന്ന മറ്റൊരു പെരുമഴക്കാലത്ത്... എന്ന ഏ.ആര്‍ നജീമിന്റെ കഥ, കുട്ടന്‍സിന്റെ ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..) , ബാജി ഓടംവേലിയുടെ മുഖമില്ലാത്തവര്‍ , അമൃതവാര്യരുടെ അപ്ലിക്കേഷന്‍, ജിഹേഷിന്റെ പുതിയൊരു ജീവിത്തിലേയ്ക്ക്.. , ജി. മനുവിന്റെ സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല തുടങ്ങിയ തരക്കേടില്ലാത്ത കഥകളുമായാണ് പോയ വാരം കടന്നുപോയത്. വെള്ളെഴുത്തില്‍ പ്രസിദ്ധീകരിച്ച തീവ്രവാദിനി ! എന്ന ലേഖനം വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനങ്ങളില്‍ ഒന്നായിരുന്നു.

വിഷ്ണുപ്രസാദിന്റെ കണ്ണാടിയില്‍ ഒരാളുണ്ട്, യുദ്ധനീതി, ആനയാണ്/ചേനയാണ്, ഒളിച്ച് , സനാതനന്റെ ചെരുപ്പുകുത്തി അപ്പൂപ്പന്‍താടി , രവിശങ്കറിന്റെ താരതമ്യം - കവിത , ജയേഷിന്റെ നിന്റെ , എന്റെ , നസീര്‍ കടിക്കാടിന്റെ സ്മരണകളിരമ്പും.... തുടങ്ങിയ കവിതകളും പോയവാരത്തിലെ വായിക്കപ്പെടേണ്ട മികച്ച സൃഷ്ടികളില്‍ പെടുന്നു.

മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകുന്നില്ല. നേരം പുലരുന്നതേയുള്ളൂ. എഴുന്നേറ്റ് ക്ലബ്ബിന്റെ വരാന്തയില്‍ വന്നു നിന്നു. വന്നു കിടന്നിട്ട് രണ്ടോ മൂന്നോ മണിക്കൂറേ ആയിട്ടുണ്ടാകൂ...ഹാളില്‍ കൂട്ടുകാരൊക്കെ കൂര്‍ക്കം വലിച്ചുകിടന്നുറങ്ങുന്നു. എനിക്കെന്തോ തല പെരുക്കുന്നതുപോലെ. ഉറക്കം വന്ന വഴിയേ തിരിച്ചു പോകുന്നു.

ഇന്ന് സുധീറിന്റെ പെങ്ങളുടെ കല്ല്യാണമാണ്. ഇന്നലെ രാത്രി മുഴുവന്‍ അവന്റെ വീട്ടിലായിരുന്നു. പാട്ടും കൂത്തും വെള്ളവും... സേവയുള്ള ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിയാണ്. അങ്ങിനെയാണ് ഇടക്കിടെ ക്ലബ്ബിനെ ഇടത്താവളമാക്കി തുടങ്ങിയത്. ബാക്കിയുള്ളതുമായി അവിടെയങ്ങു കൂടും. കൂട്ടിന് കൂട്ടുകാരും...

വരാന്തയില്‍ നിന്ന് നോക്കിയാല്‍ മോഹന്‍‌ഹള്ളി കാണാം. മോഹനേട്ടന്റെ വീട് നില്‍ക്കുന്ന സ്ഥലമാണ് മോഹന്‍‌ഹള്ളി. കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍‍. കള്ളിനോടൊപ്പം കഥകളും വിളമ്പും. സംഭവങ്ങളെ ഭാവനയില്‍ ചാലിച്ച്... ഹള്ളികളുടെ കഥകള്‍ കേട്ട് കേട്ട് കൂട്ടുകാര്‍ ആരോ നല്‍കിയതാണ് മോഹന്‍‌ഹള്ളിയെന്ന സ്ഥലനാമം.

ഉച്ചക്ക് ലീവാക്കാമെന്ന് കരുതിയാണ് ഇന്നലെ ഓഫീസില്‍ പോയത്. എന്തെങ്കിലും തിരക്കുണ്ടെങ്കില് വന്നോളും ഓരോ മാരണങ്ങള്. വൈകുന്നേരം അഞ്ചുമണിക്കാണ് ഒഴിവായത്. നേരെ സുധീറിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് മോഹനേട്ടന്റെ വീട്ടിലൊന്ന് കയറി. ചിന്നുവിന് ഒരുമ്മകൊടുക്കാം, മീനേച്ച്യോട് കണവന്റെ വിശേഷങ്ങളും തിരക്കാം...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍.

ഗേറ്റുകടന്ന് മുറ്റത്തെത്തിയപ്പോഴേക്കും ചിന്നുമോള്‍ ഓടിവന്നു. ‘ചുനിമാമാ...’ന്ന് വിളിച്ച് മേല്‍ നിരയിലെ നാലുപല്ലും കീഴ്ചുണ്ടിന് മുകളിലേക്ക് പിടിച്ച് കോപ്രായം കാണിച്ചുനിന്നു. ‘അച്ഛാ ചുനിമാമന്‍...’ ന്ന് പറഞ്ഞ് അകത്തേക്കോടി. അകത്തുനിന്നും ‘സുന്യോ...?’ എന്ന മോഹനേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി.

കട്ടിലിലിരുന്ന് അതിരഹസ്യമായി ‘ഇക്ക്യൊരപകടം പറ്റീടാ...’ ന്ന് പറയുമ്പോഴാ‍ണ് മുഖം ശ്രദ്ധിച്ചത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദയനീയ ഭാവം. എപ്പോഴും ചിരിപ്പിക്കുന്ന കഥകളുമായിവരുന്ന മോഹനേട്ടന്‍ തന്നെയോ... ‘ഞാന്‍ പറഞ്ഞിട്ടില്ലേ അവളെക്കുറിച്ച്...’

കഴിഞ്ഞ തവണത്തെ കഥകളില്‍ അവളുമുണ്ടായിരുന്നു. മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’

അവള്‍ക്കെന്തുപറ്റിയെന്ന ചോദ്യ ഭാവത്തോടെ ഞാനിരുന്നു. ‘മിനിഞ്ഞാന്ന് കാലത്ത്...’ഒന്നു നിര്‍ത്തിയിട്ട് മോഹനേട്ടന്‍ തുടര്‍ന്നു.സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തുനിന്നു. മഞ്ഞ് പതിവിലും കൂടുതലായിരുന്നു. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ കോര്‍ണ്ണറില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ എന്തോ അനങ്ങുന്നു. മഞ്ഞില്‍ കുതിര്‍ന്ന്‍ മങ്ങിയ കാഴ്ച്ച. കയ്യില്‍ കിട്ടിയ വള്ളികളിലും മറ്റും പിടിച്ച് പതുക്കെ ഇറങ്ങി. അടുത്തെത്തി. ഒരു പെണ്‍കുട്ടിയാണ്...അത് അവളാണ്...പെട്ടെന്ന് ഉള്ളിലുണ്ടായ കാളല്‍ ഉച്ഛത്തില്‍ പുറത്തേക്കു വന്നു. ചീറലുകേട്ട് ഒന്നുരണ്ടുപേര്‍ ഓടി വന്നു. ആളുകൂടി. അപ്പോഴേക്കും ചിലര്‍ അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങിനെയൊക്കെയോ ചുരമിറങ്ങി...

ഉറങ്ങുവാന്‍ ഒരു പാഴ്‌ശ്രമം കൂടി നടത്തിനോക്കാമെന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. അപ്പോഴേക്കും സതീഷ് ഉണര്‍ന്നിരുന്നു. ‘ഓന്റ്യൊക്കെ ഒടുക്കത്തെ ഒറക്കം...’ ന്ന് പറഞ്ഞ് ഓരോരുത്തരുടേയും ചന്തിക്കിട്ട് ചവിട്ടാന്‍ തുടങ്ങി. ദിനേശന്‍ ഉണരുന്ന ഓരോരുത്തര്‍ക്കും കണി കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ചുവരിന്റെ ഒരു മൂലയില്‍ പോയി ഞാന്‍ ചുരുണ്ടു. ‘എല്ലാരും ണീച്ചപ്പളാ ഓന്റെ കെട്ത്തം...’ സോഡാ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന സോഡാ തലയിലേക്കൊഴിച്ചു തരുമ്പോള്‍ മണികണ്ഠന്‍ പറയുന്നുണ്ടായിരുന്നു.

മോഹനേട്ടന്റെ വീട്ടിനുമുന്നില്‍ പോലീസുവണ്ടിനില്‍ക്കുന്നെന്ന് വരാന്തയില്‍ നിന്ന കൂട്ടുകാരിലാരോ വിളിച്ചു പറഞ്ഞപ്പോള്‍ ഉള്ളുകാളി. പിന്നെ എണീറ്റ് ഓടുകയായിരുന്നു. മോഹന്‍‌ഹള്ളിക്ക് ആക്രോശങ്ങളുടെ പുലരിക്കാഴ്ച്ച സമ്മാനിച്ചുകൊണ്ടിരുന്നു പോലീസേമാന്മാര്‍. വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

ഞാന്‍:ഒരു കൊളാഷ്

വര്‍ണ്ണങ്ങള്‍
മാറി മാറി ചേര്‍ത്ത്
വിഖ്യാതമായ
പടങ്ങളില്‍ നിന്ന്
മനോഹാരിത
മുറിച്ചൊട്ടിച്ച്
ചിത്രകാരന്‍
എന്റെ പടം വരച്ചു.

‘ദാ, ആ കവിളിലെ
മുറിപ്പാടിലിത്തിരി
ശ്വേതവര്‍ണ്ണം ചാര്‍ത്ത്,
കഴുത്തിലെ
കാളകൂടത്തിനു പകരം
ചന്ദനം ചാര്‍ത്ത്...’

ഞാന്‍ പടത്തെ
തുറിച്ചു നോക്കിയപ്പോള്‍
പടമെന്നെ തുറിച്ചു നോക്കി
മീന്‍‌കാ‍രന്റെ കൂകിവിളി
തെറ്റിദ്ധരിച്ച്
പടം മാറ്റിവരപ്പിച്ചു.

വരച്ചു കഴിഞ്ഞപ്പോള്‍
പടത്തിലേക്കു നോക്കി
ആത്മരതിയില്‍
മുഴുകി ഞാനിരുന്നു
പുരാണത്തിലെ
നാര്‍സിസിനെ പോലെ.

കരുവാളിച്ച
സ്വന്തം മുഖത്ത്
തെറിച്ചുവീണ
ചാന്തു തുള്ളി
തുടച്ചു മാറ്റുമ്പോള്‍
ചിത്രകാരന്‍ പറഞ്ഞു
‘ഇമേജിന്റെ തടവറ
ചാടാന്‍ കഴിയുന്നില്ലെന്ന്
നിനക്കൊരിക്കല്‍
പറയേണ്ടിവരും...’

വാരഫലം 31-6 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

വാരഫലം 31-06 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

കത്തി

എത്ര ജീവനെടുത്തു
ഞാനിതുവരെ
എത്ര ശരീരങ്ങള്‍
കീറി മുറിച്ചു!

അങ്കവാലാട്ടി
തൊടിയില്‍ നടന്ന
പൂന്തലയന്‍ കോഴി,
തോടും കുളവും
കടലും കടന്നെത്തി-
യെത്ര മീനും മൃഗങ്ങളും.

നടുവൊടിഞ്ഞപ്പോള്‍
വിലപേശുന്നെനിക്കിവര്‍
വിലയിലൊത്തപ്പോള്‍
തമിഴത്തിപ്പെണ്ണിന്‍
ചാക്കില്‍
വിലയേതുമില്ലാതെ
കിടന്നു ഞരങ്ങി ഞാന്‍.

കൈവിടില്ല ഞാന്‍
ആശകളൊരിക്കലും
ചെന്നെത്തുമൊരു
കൊല്ലന്റെയാലയില്‍
പുനര്‍ജ്ജനിക്കും
വടിവാളിന്നുടലില്‍ ഞാന്‍
അരിഞ്ഞൊടുക്കിടും
കലാപഭൂമിയില്‍
മികച്ചവനെന്ന്
പറഞ്ഞിടും വരെ.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP