വാരഫലം 31/10/07

വായനാലിസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്.
:)
:)
യെന്തര് അണ്ണാ സുഖങ്ങളൊക്കെ തന്നിയോ? ദേ, സഹയാത്രികനേയും(നാടും നാട്ടാരും) അനോണി ആന്റണി(ബോംബെണ്ണ)യേയുമൊക്കെ വായിച്ച് എന്റെ മലപ്പുറം കത്തി എവിടെയോ മറന്നുവച്ച പോലെയായി. വല്ലപ്പോഴും ഒരു പോസ്റ്റായിട്ട് വാരഫലം ഇനിയും വരും. സഹിക്കുക.

അച്ചടിലോകത്തുനിന്നും ബ്ലോഗിലേക്ക് ചുവടെടുത്തുവച്ച ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലിന് ഒരു ചൂടുള്ള സലാം പറഞ്ഞുകൊണ്ട് തുടങ്ങാം. മറ്റൊരു എഴുത്തുകാരനായ ശ്രീ എം.കെ.ഹരികുമാറിനോടൊന്ന് കണ്ണുരുട്ടാതെ പോകുന്നതെങ്ങിനെ? മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അദ്ദേഹത്തിന്റെ ബ്ലോഗായ അക്ഷര ജാലകത്തിന്റെ പരസ്യം കമന്റാക്കിയിട്ടത് ബ്ലോഗര്‍മാര്‍ പാലിച്ചുപോന്ന ചില മര്യാദകളുടെ ലംഘനമായെന്ന് അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ലല്ലോ.

വായിക്കുന്ന ബ്ലോഗുകളിലെ മികച്ച സൃഷ്ടികളെ മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണ് വായനാലിസ്റ്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബൂലോകം മുഴുവന്‍ ഓടിനടന്ന് വായിക്കുന്നതിനേക്കാള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വായനാലിസ്റ്റുകളില്‍ നിന്നുകൊണ്ട് വാരഫലം നടത്തിയാലോ എന്നുള്ള ചിന്തയാണ് സിബുവിന്റെ വായനാലിസ്റ്റുകളുടെ പട്ടിക ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ആ ലിസ്റ്റില്‍ നിന്നും, അപ്ഡേറ്റു ചെയ്യപ്പെടുന്ന ചില വായനാലിസ്റ്റുകള്‍ വാരഫലത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി. മനു, PR, മാരാര്‍, വക്കാരി, വിഷ്ണു, ശനിയന്‍, TP, സാല്‍ജോ, കണ്ണൂസ്, ഏവൂരാന്‍, പരാജിതന്‍, വേണു, സന്തോഷ്, ഉമേഷ്‌, ഇടങ്ങള്‍, ഹരീ, സിബു, മയൂര, പെരിങ്ങോടന്‍, ഡാലി, ഇഞ്ചിപ്പെണ്ണ്, ആഷ തുടങ്ങിയവരുടെ വായനാലിസ്റ്റുകളാണ് അവ.

വാരഫലത്തില്‍ വാരഫലക്കാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരുന്നതുപോലെ വായനാലിസ്റ്റുകളിലും മികച്ചതായാലും അല്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരുടെ പേര് തൂക്കിയിടുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ബൂലോകത്തിലെ മികച്ചസൃഷ്ടികളില്‍ പലതും അവിടെ കാണാന്‍ കഴിയുകയുണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഒരുപാട് നല്ല സൃഷ്ടികളെ പരിചയപ്പെടാന്‍ ഇത്തരം വായനാലിസ്റ്റുകള്‍ സഹായകമാകും എന്നത് നിസംശയമായ വസ്തുതയാണ്. വായനാലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട വെള്ളെഴുത്തും രാം മോഹന്‍പാലിയത്തും അനോണിആന്റണിയും കവിത, കഥ എന്നതിലുപരിയായി മറ്റെന്തൊക്കെയോ തിരയുന്ന വായനക്കാരന്റെ മന:ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ദേവസേനയുടെ ദാമ്പത്യത്തിന്റെ menopause എന്ന കവിതയുടെ തലക്കെട്ടുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും അംഗുലീവ്യാ‍യാമം (അധരവ്യാമത്തിന് പകരം) മാത്രമായിരുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.

ദേവസേനയടെ പോസ്റ്റില്‍ അജിത് പോളക്കുളത്തിന്റെ അഭിപ്രായം മാത്രം മതി ബ്ലോഗിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍. അജിത് പറയുന്നു, ‘…വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെശൈലികള്‍ ആണ് എഴുത്തുകാരന്‍ താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെസ്വാതന്ത്ര്യമാണ്….’ ‘ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന്‍ പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്തകവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാസമൂഹം പിറകിലുണ്ടെന്ന്….’ ‘…കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും….’ അതേ പോസ്റ്റില്‍ തന്നെ ബ്ലോഗ് സമൂഹം അണ്ടരെസ്റ്റിമേറ്റ് ചെയ്ത ചിത്രകാരന്റെ നിഷ്കളങ്കമായ അഭിപ്രായം കൂടി വാരഫലക്കാരന് കാണാതിരിക്കാന്‍ കഴിയുന്നില്ല.

വാരവിശകലനത്തില്‍ റെക്കോഡ് സൃഷ്ടിച്ച അഞ്ചല്‍ക്കാരന് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ‘3. വിശേഷാല്പ്രതി.മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാ‍ശ പ്രതീക്ഷ നല്‍കുന്നു…’ തുടങ്ങിയ രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുമ്പോള്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വരിയാണെന്നും “കണ്ണാടികാണ്മോളവും തന്നുടെമുഖമേറ്റം നന്നെന്നുനിരൂപിക്കുമെത്രയും വിരൂപന്മാര്‍…” എന്നാണെന്നുമൊക്കെ ഒന്നു വിശദീകരിച്ചു കൊടുത്തിരുന്നെങ്കില്‍ തുടക്കക്കാരുടെ വഴിപിഴക്കല്‍ ഒഴിവാക്കാമായിരുന്നു.

ബൂലോകം ആര്‍മാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാസ് ജാസൂട്ടി വിവാഹം വരുന്ന ആഴ്ച്ചയാണ്‍. ബ്ലോഗര്‍മാരോടൊപ്പം കൌമുദി പത്രവും ആഘോഷത്തിനെത്തിയിട്ടുണ്ട്. ബൂലോകം വളര്‍ന്ന് ഭൂലോകമാകുമ്പോള്‍ ഇത്തിരി മുമ്പേ നമുക്ക് കുരവയിടാം. മാറ്റത്തിന്റെ കുരവ.

വാരഫലത്തോടൊപ്പം ഈയാഴ്ച ചേര്‍ക്കുന്നത് വായനാലിസ്റ്റുകളില്‍ നിന്നുള്ള ലിസ്റ്റാണ്. പോയവാരത്തിലെ സൃഷ്ടികള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. എങ്കിലും ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിസ്റ്റ് ചുവടെ:

ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍, അഹോ ഉദഗ്രരമണീയാ പൃഥ്വീ..., ബുള്‍ഡോസറുകളുടെ കാലം വെള്ളെഴുത്ത്
(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി, ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?, കുമാരനാശാന്റെ ഓട്ടുകമ്പനിയും *...*,പെരിയാര്‍ എഴുതിയ ‘ട്ട’, ഇനി ഒരു ഇടവേള, പരുത്തി, ചെമ്പരത്തി", ഏറ്റവും ലഹരിയുള്ള മദ്യം രാം മോഹന്‍ പാലിയത്ത്
പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍, കല്ലി വല്ലി, ചേര്‍ച്ച, എലിജിബിലിറ്റി, ക്യാച്ച് 22, ചെരപ്പിലെ ആര്ഭാടം അനോണി ആന്റണി
വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു അമ്പി
ആങ്ങ് സാന് സ്യൂചിയുമായി ഞാന് *...*,അതിരുകളില്ലാത്ത ബ്ലോഗ്ഗര്മാര് രാജീവ് ചേലനാട്ട്
ഓപ്പോള്‍, ഹൃദയത്തിലെ ദ്വാരം, ഓപ്പോള്‍, പലവക: കമന്റ് ട്രാക്കിങ് ഇനി എളുപ്പം പെരിങ്ങോടന്‍
വേട്ടനായ ദൃശ്യന്‍
സ്മൈല്‍ പ്ലീസ് കോലായ
രണ്ട് കൊറിയന്‍ കവിതകള്‍, എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു, മറവിക്കുറിപ്പ്, മൃഗശാല ലാപുട
നീലക്കുറിഞ്ഞികള്‍, *അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത), ആന (ഒരു ജപ്പാനീസ് കവിത) കെ എം പ്രമോദ്
മഹാത്മാവ്, സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി, ഏറുമാടം: മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം,Mookkilla Rajyath ഡാ‍ലി
ഒരേ കടല്‍-ഒരു വായന, കരയാനാകുന്നില്ല സനാതനന്‍
സാരിയും കഥയും അല്പം രാഷ്ട്രീയവും മനു
പ്രണയ കവിത, തുന്നിയതിന്‍റെ ബാക്കി, ഉമ്പാചി
ആകാശം സംസാരിക്കുന്നു , ഛായ ശ്രീകുമാര്‍ കുരിയാട്
കൃഷിക്കാരന്‍ കുഴൂര്‍ വിത്സണ്‍
തൊടിയില് നിന്നും വീട്ടിലേക്ക് സുനീഷ് കെ.എസ്
കാവുത്ത് വിശാലമനസ്കന്‍
ദാമ്പത്യത്തിന്റെ menopause ദേവസേന
"ക്രോസ് കണ്‍ട്രി: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും",മീന്‍ വെട്ടുമ്പോള്‍ വിഷ്ണുപ്രസാദ്
ടൂറിസ്റ്റുകളേ ഇതിലേ!, ഐശിബിയും മഷിക്കറുപ്പും: എന്റെ മഹാകാവ്യം.., അമ്മയ്ക്കറിയാത്തത് ഇഞ്ചിപ്പെണ്ണ്
ആന നൃത്തം ചെയ്യുമ്പോള്‍, ഒരു സിനിമയും സേഫ്റ്റിപിന്നും നമതുവാഴ്വും കാലം
അനുകൂലന സിദ്ധാന്തം സുജനിക
ആട്ടിങ്കുട്ടി സിമി
പൂജ്യം, അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു) വേണു
അമ്മയും അമ്മുവും, ഹൃദയം, ഉപേക്ഷിച്ചുപോകുന്നവ, അമ്മയും അമ്മുവും: സു
ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍ വാളൂരാന്‍
മനീഷ എന്ന അപരിചിത -1 സാല്‍ജോ
ആദ്യമായി സ്പര്ശ്ശിച്ച ആ കൈകള്......... ഇന്നത്തെ ചിന്ത
പഞ്ഞുവാശാരിയും മാന്ത്രികചതുരവും, ജ്വാല: അഭിവാദ്യവും സ്വാഗതവും സാബിറ
ഇറേസര്‍ ദേവതീര്‍ത്ഥ
ഒരു ആത്മഹത്യ..!!, അവനും,അവളും പിന്നെ പമ്മന്റെനോവലുകളും എന്റെ കിറുക്കുകള്‍
സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍... അനൂപ് തിരുവല്ല
ചെളിയില്‍ വിരിയും വിസ്മയം..! ചില ഗള്‍ഫ് ചിത്രങ്ങള്‍ നിതിന്‍
പ്രസവിയ്ക്കുന്നെങ്കില്‍... നിഷ്കളങ്കന്‍
അനിയത്തി തുളസി
ഉലക്കപ്രയോഗം, ആണവ അക്ഷരമാല, "വര@തല=തലവര: ഹര്ത്താലുകള്‍ ഉണ്ടാകുന്നത്......" ,പള്ളിവാളും കാല്‍ച്ചിലമ്പും, പാദുക പട്ടാഭിഷേകം , 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍! ടി.കെ സുജിത്
ഡബിള്‍ വേള്‍ഡ് കപ്പ്സ്! അരവിന്ദ്
ദൈവത്തിന്റെ കുഞ്ഞ് മൃദുല്‍
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ!! ചിന്തകള്‍
കേരള വികസനവും കാര്ഷികമേഖലയും വര്‍ക്കേഴ്സ് ഫോറം
ഭൂമിക്ക് ഒരു ചരമഗീതം: അല് ഗോര് എട്ടും പൊട്ടും
മോബ് ജസ്റ്റിസിന്റെ കാലം വരവായി ദേവപഥം
സ്നേഹപൂര്‍വ്വം കോഴിക്കോടിന്...... അഞ്ജിത
അച്ചുവിന് മൂന്നു വയസ്സ് സന്തോഷ്
മരണം കായ്ക്കുന്ന ശിഖരങ്ങള്‍! യാത്രാമൊഴി
മനുഷ്യന്‍,മതം,ദൈവം രാധേയന്‍
ബ്ലോഗ് പൂട്ടുന്നു, തിരഞ്ഞെടുപ്പു ഫലം, വിശതീകരണം, ദ്രൌപതിയും മാദ്രിയും എന്തു@#$@%? - പച്ചമലയാള പ്രസ്ഥാനം ചര്‍ച്ച. ശശി
അധിഭൌതികം- സച്ചിദാനന്ദന്‍ ശിവന്‍
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1,
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2 തുഷാരം
പരദേശിയും സ്ത്രീ കഥാപാത്രങ്ങളും, ദഹിക്കാത്ത ഒരു പ്രേമലേഖനം, ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌ മൈന
SPiCE: Oru Sadharanakkarante Aathmakatha by Balendu, Bangalore ഇന്ദുലേഖ
ആള്ക്കൂട്ടത്തിന്റെ പൊരുള് ചിത്രങ്ങള്‍
ചോക്ലേറ്റ് [Chocolate] akag
നിറങ്ങള്‍ തന്‍ നൃത്തം! സപ്തവര്‍ണ്ണങ്ങള്‍

ഫ്രെയിമിലൂടെ: ഊട്ടുപുരയുടെ നാലുകെട്ടില്‍. കുമാര്‍
പോട്ടം: ദേവനും പിള്ളയും കൈപ്പള്ളി
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍ , "അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌" പ്രവീണ്‍ പൊയില്‍ക്കാവ്
ആള്ക്കൂട്ടത്തിന്റെ പൊരുള്
കത്തെഴുത്തുകാലത്തെ സൗഹൃദം പടിപ്പുര

വായനാലിസ്റ്റുകളില്‍ പെടാത്ത പോസ്റ്റുകള്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. പക്ഷവും കക്ഷവുമൊക്കെയുള്ള ഒരു പക്ഷി, ഛേ കക്ഷിയാണ് ഇത് തയ്യാറാക്കിയതെന്നതിനാല്‍ പക്ഷം ചേരലും പൊടിക്കൈകളുമൊക്കെയുണ്ടാകുമെന്ന പിന്നറിയിപ്പോടെ ഒരിക്കല്‍കൂടി ഇക്കാസിനും ജാസൂട്ടിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്:
കിനാവ്.

ശില്പം

വാക്കുകളൊക്കെ കടപ്പെട്ടിരിക്കുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

ഉലയിലുരുക്കി പഴുപ്പിച്ചെടുക്കുന്ന,
തച്ചുകൂര്‍പ്പിക്കുന്ന മുനയുള്ള വാക്കുകള്‍
‍തേച്ചുമിനുക്കുമ്പോള്‍ നോവായറിയുന്നു
അറ്റ വിരലറ്റം ചെന്നിറം ചാര്‍ത്തുന്നു.

കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍
ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന്‍ നിണമാദ്യം...

വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

വാരഫലം

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

വാരഫലം 4-10 ഒക്ടോബര്‍2007

ശ്രീ സി.വി ശ്രീരാമന് ആദരാഞ്ജലികള്‍....

ചില സൃഷ്ടികളങ്ങിനെയാണ്. ഓരോ തവണയും പുതിയ ഭാവങ്ങള് പ്രകടിപ്പിക്കും. പുതിയതെന്തെങ്കിലും നമുക്ക് നല്‍കും. എത്ര വായിച്ചാലും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയം പ്രദാനം ചെയ്യാന്‍ കഴിയുന്ന കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, എത്ര കണ്ടാലും ഒരോകാഴ്ചയിലും പുതുമ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ നമ്മുടെയൊക്കെ ഫേവറിസ്റ്റ് ലിസ്റ്റുകളിലുണ്ടായിരിക്കും.
കഥയും കവിതയും ചിത്രങ്ങളും മാത്രമല്ല ജീവനുള്ളതും ജീവനില്ലാത്തതുമായ ഓരോ വസ്തുവും അങ്ങിനെതന്നെയാണെന്നാണ് സു വിന്റെ ജൂലി എന്ന കഥയിലെ ജൂലിയിലൂടെ കഥാകാരി നമ്മോട് പറയുന്നത്. ഒന്നും വാങ്ങിക്കുവാനില്ലെങ്കിലും എന്നും കടയിലെത്തി അലമാരയിലെ വസ്തുക്കളെ കൌതുകത്തോടെ നോക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അവള്‍പറയും: "എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്." വസ്തുവിന്റെ ഭാവമാറ്റം തിരിച്ചറിയാതെ വായനക്കാരന്‍ കുഴങ്ങിയിരിക്കുമ്പോള്‍ കഥാകാരി കഥയുടെ തന്നെ ഭാവം മാറ്റുന്നു. ജൂലിയെന്ന പെണ്‍കുട്ടിയുടെ മരണം കഥയോടൊപ്പം വായനക്കാരന്റേയും ഭാവത്തെ മാറ്റുന്നു. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കഥാകാരി കഥയവസാനിപ്പിക്കുന്നു.
ആശയം കൊണ്ട് മികച്ചുനിന്നുവെങ്കിലും രചനാരീതിയിലെ ചില പോരായ്മകള്‍ വായനയുടെ ഒഴുക്കിന് ചെറിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടില്‍ക്കുന്നുണ്ട്. ‘ആ കടയില്‍ നിന്ന്’ എന്ന് കഥതുടങ്ങുമ്പോള്‍ ഏതോ കടയെന്ന തോന്നല്‍ വായനക്കാരനുണ്ടാകുന്നു. ‘ആ’ അടുപ്പമില്ലായ്മയെ സൂചിപ്പിക്കുന്നു. ആ മഴയേയുംകൊണ്ട്‌, ആ നേരം ,ആ മുഖം, നല്ല മലയാളപദങ്ങളുണ്ടായിട്ടും ഇംഗ്ലീഷിനെ ആശ്രയിക്കല്‍ ഇതൊക്കെ വായനയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഈ കഥ മികച്ച വായനക്കുള്ള വക നല്‍കുന്നുണ്ട്. അറിവ് രേഖയെ തേടി തുടങ്ങിയ കഥകളുമുണ്ട് പോയ വാരം സു വിന്റേതായിട്ട്.

മറ്റു കഥകള്‍
അഞ്ചലോട്ടക്കാരന്റെ മകള് , ചെരുപ്പുകുത്തി ഇട്ടിമാളു*
സൂപ്പ് സിമി
കുറ്റവാളികള് തറവാടി
ആത്മഹത്യ മോഹന്‍‌പുത്തന്‍‌ചിറ
കഥാക്യാമ്പ് മുരളിമേനോന്‍
ചതി മയൂര
സത്യഭാമയുടെ ലോകം ഏ.ആര്‍ നജീം
മിയ...എന്റെമോളു സുന്ദരന്
പ്രവാസലോകം ബാജി ഓടംവേലി
പിഴച്ചവള് (കഥ) സാബു പ്രയാര്
അക്കായുടെ അനിയത്തികുട്ടി ജാസൂട്ടി
സ്റ്റഡിലീവ് സ്മരണകള് കൊച്ചുത്രേസ്യ
വൃദ്ധന് , അസാധാരണം റാല്മിനോവ്
സമാഗമം മെലോഡിയസ്
ഭയങ്കരരസം...ല്ലേ, മാഷ് പുരാണം എസ്.വി രാമനുണ്ണി
പാരമ്പര്യം,ചേര്ച്ച, അകിടും ഉപ്പൂടിയും അനോണി ആന്റണി (ഹാസ്യം)
മാത്തപ്പന്റെ തിരോധാനം, കുങ്കുമകോമളം ബ്യൂട്ടിപാര്ലര് സുനീഷ് തോമസ് (ഹാസ്യം)
ദൈവം ഷാപ്പില്... സതീശ് മാക്കോത്ത് (ഹാസ്യം)
അളിയാ.. ഗോള്ഗപ്പ.. ജി.മാനു (ഹാസ്യം)

കവിത
നീലക്കുറിഞ്ഞികള്‍ കെ എം പ്രമോദ്
അങ്ങനെ ടി.പി.വിനോദ്
തൃശ്ശിവപേരൂര്‍ അനിലന്‍
ക്രിമിനല്‍ വിഷ്ണുപ്രസാദ്
ഭക്തന്‍ സനാതനന്‍
ശൌചാലയം സുനീഷ് കെ. എസ്.
ഗോത്രയാനം ലതീഷ് മോഹനന്‍
ചിലന്തികള്‍ ബിനീഷ് കുമാര്‍. പി
എനിക്കു സാക്ഷി ഞാന്‍ നസീര്‍കടിക്കാട്
മുലകള്‍ വെള്ളെഴുത്ത് (വിവര്‍ത്തനം)
തേറ്റ ശിവകുമാറ് അമ്പലപ്പുഴ
സരസു എന്ന “പ്രാന്തത്തി" അജിത് പോളക്കുളത്ത്
വെളുത്ത കാ‍ക്കകള്‍, അര്‍ത്ഥം ചോപ്പ്
അപരിചിതരുടെ രാത്രി , കരള്‍ പകുത്തതിന്റെ പങ്ക് ആരോ ഒരാള്‍
തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്) സുല്‍
മരണവീട്ടില്‍ സന്തോഷ്
വാക്കുകള്‍ ഷാജി കെട്ടുങ്ങല്‍
ദാനം ദ്രൌപതി
എന്റ്ഛന്റെ സ്വാര്‍ത്ഥത ശുദ്ധമദ്ദളം
എന്റെ പഞ്ചവര്‍ണക്കിളി... ദീപു
സ്വപ്ന നാട് ജെയിംസ് ബ്രൈറ്റ്
എണ്ണാ,മെല്ലാര്‍ക്കും രാജി ചന്ദ്രശേഖര്‍കുട്ടിക്കവിത
അണ്ണാറക്കണ്ണാ മാമ്പഴംതായോ അപ്പു (കുട്ടിക്കവിത)
ഞൊട്ടയും വെട്ടവും , പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു ജി.മാനു (കുട്ടിക്കവിത)

മറ്റുള്ളവ
സതീഷ് മാക്കോത്തിന്റെ കഥകള്- ഒരു പഠനം, ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്സ്, കുറുമാന്, വിശാലന്, സുജിത്ത്, വിത്സണ്, ബ്ലോഗ് - നാലു ചോദ്യങ്ങള്. - ദുര്യോധനന്
നീലക്കുറിഞ്ഞികള്‍ - ഒരു വായന. സനാതനന്‍
ഒരു വായനാനുഭവം പി.ആര്
ഹാരി പോടര്വായനയുടെ പ്രതിരോധം എതിരന്കതിരവന്
പച്ചക്കൊടി വെള്ളെഴുത്ത്
ചീയല് വല്ല്യമ്മായി
നവാബ് രാജേന്ദ്രന്: രോഷത്തിന്റെ അണയാത്ത നാളം അഞ്ചല്കാരന്
മലമുകളിലെ സുന്ദരിമാര് മൈന
എം. എഫ്. ഹുസൈന്വരയ്ക്കട്ടെ രാം മോഹന് പാലിയത്ത്

ബൂലോകത്തിലെ എല്ലാ‍ സുഹൃത്തുക്കള്‍ക്കും പെരുന്നാളാശംസകള്‍!!!
കിനാവ്.
sajipni@gmail.com

‘ഭക്തന്‍’ - ഒരു നിരീക്ഷണം.

ഒരു കവിത അല്ലെങ്കില്‍ കഥ എത്ര ഭംഗിയിലെഴുതാം എന്നത് എഴുത്തുകാരന്റെ ചിന്തയില്‍ വരുന്നതാണ്. എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച് അതിന് മനോഹാരിത വന്നുചേരുകയും ചെയ്യും. തന്റെ ഭാവനയെ ഉണര്‍ത്തി എഴുത്തിനെ മനോഹരമാക്കുന്നതുപോലെ വായനക്കാരന്റെ ഭാവനയേയും ഉണര്‍ത്താന്‍ എഴുത്തുകാരനു കഴിയുന്നെങ്കില്‍ ആ സൃഷ്ടി എഴുത്തുകാരന്റെ വിജയം തന്നെ. വായനക്കാരന്റെ ഭാവനയെക്കൂടി ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ഒരുപിടി കവിതകളെങ്കിലും സനാതനന്റെ സനാതനത്തിന്റെ താളുകളില്‍ നമുക്ക് കണ്ടെത്താനാകും.

ചില കവിതകള്‍ പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. വായനക്കാരന്റെ ചിന്തകള്‍ക്കനുസരിച്ച് സംവേദിക്കാന്‍ കഴിവുള്ള ഒന്നാണ് ‘ഭക്തന്‍’ എന്ന കവിത.

കമ്പോളമൂല്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന സമൂഹം, സമൂഹത്തെ കീഴടക്കികൊണ്ടിരിക്കുന്ന അധാര്‍മ്മികത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഏത് കോമാളിക്കുമുന്നിലും ഭക്തനാകാന്‍ തയ്യാറുള്ള ജനത (ഈ കോമാളി സാമ്രാജ്യത്വമാകാം, ആള്‍ദൈവമാകാം). ഇത് നാം തന്നെയാണ്. കവി നമുക്ക് നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഗോമാതാ സങ്കല്‍പ്പമാകാം പശുവിനെ അമ്മയായി സങ്കല്‍പ്പിക്കാന്‍ കവിയെ പ്രേരിപ്പിച്ചത്. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്ല്യ അവകാശമാണെന്ന് വാദിക്കുന്നു. ആ അവകാശങ്ങളെ മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതക്കു വേണ്ടി ബലികഴിക്കുന്നു. അവയുടെ സ്വാതന്ത്ര്യം, ഭക്ഷണം, ലൈംഗികത തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്. വരും കാലങ്ങളില്‍ മനുഷ്യനും ഇത്തരം ഒരു ഗതി വന്നാല്‍ എങ്ങിനെയായിരിയ്ക്കുമെന്ന് ആ സങ്കല്‍പ്പം നമ്മെ ചിന്തിപ്പിക്കുന്നന്നു.

ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.

ആണ് വെറും മാംസം മാത്രമാണ്. വംശ നിലനില്‍പ്പിന് ബീജം കുത്തിയെടുക്കാന്‍ വേണ്ടിമാത്രം അഞ്ചോപത്തോ ആണുങ്ങള്‍ മാത്രം മതി സമൂഹത്തില്‍ എന്ന് ഏതെങ്കിലും (ആണ്‍/പെണ്‍)ഭരണാധികാരിക്ക് തോന്നിയാല്‍?

പലരും പല രീതിയിലായിരിക്കും ഈ കവിത വീക്ഷിക്കുന്നത്. ഇവര്‍ ഇങ്ങിനെയൊക്കെയായിരിക്കുമോ ഈ കവിത വീക്ഷിക്കുന്നത്?

1. ‘ഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് സങ്കല്പ പ്രകാരം പശുവിന് അമ്മയ്ക്കു തുല്ല്യമായ സ്ഥാനമാണ്. അതുകൊണ്ടു തന്നെ അമ്മയോട് ചെയ്യാന്‍ പാടില്ലാത്തതൊന്നും പശുവിനോടും ചെയ്യാന്‍ പാടില്ലെന്നാണ് കവിതകൊണ്ട് കവി ഉദ്ദേശിക്കുന്നത്.


2. ‘അഹൈന്ദവ’ വീക്ഷണം.

ഗോമാതാവ് അഥവാ പശു അമ്മയാണ് എന്ന വീക്ഷണക്കാരോടുള്ള എതിര്‍പ്പാണ് കാഞ്ചാ‌ഐലയ്യയുടെ ‘എരുമദേശീയത’. ഏകദേശം അതേ ആശയം തന്നെയാണ് ഈ കവിതയില്‍ കവിക്കുമുള്ളത്.

വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
കവി പശുവിനെ അമ്മയായി സങ്കല്‍പ്പിക്കുന്നു. ഇത് ഗോമാതാവ് എന്ന സങ്കല്പത്തോടുള്ള പരിഹാസമാണ്. പിന്നീട് വരുന്ന വരികളില്‍ അത് വ്യക്തമാകുന്നു. പശു അമ്മതന്നെയാണ് എന്ന് സങ്കല്‍പ്പിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന;

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

തുടങ്ങിയ വരികള്‍ എത്രമാത്രം അരോചകമായിരിക്കും. ഒരു പശുവിനെക്കുറിച്ചാണെങ്കില്‍ ഈ വരികള്‍ കാര്യമായൊന്നും പറയുന്നില്ലായിരിക്കും. പക്ഷേ പശു അമ്മയാണെന്ന് സങ്കല്‍പ്പിക്കുന്നവരോട് ഈ കവിത കയര്‍ക്കുകയല്ലേ ചെയ്യുന്നത്. മാത്രമല്ല നെറികേടിന് കൂട്ടു നിന്നതിന്റെ പ്രതിഫലം പറ്റിയാണ് ‘ഞാന്‍’ അമ്മഭക്തനാകുന്നത്. അതുകൊണ്ടു തന്നെ ഈ കവിത പശു മറ്റുമൃഗങ്ങളെപ്പോലെ വെറും മൃഗമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.

3. ‘നാച്വറലിസ്റ്റ്’ വീക്ഷണം.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ തുല്ല്യ അവകാശമാണ് ഉള്ളത്. എന്നാല്‍ മനുഷ്യന്‍ അവന്റെ ആവശ്യത്തിന് അനുസരിച്ച് പ്രകൃതിയെ തന്നെ മെരുക്കിയെടുത്ത് അവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നു. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നു. മൃഗങ്ങളെ അവന്റെയിഷ്ടത്തിന് കൂട്ടിലടക്കുന്നു. സ്വതന്ത്രമായി ഇണചേരാന്‍പോലും സമ്മതിക്കാതെ മികച്ച വിത്ത് കുത്തിവെക്കുന്ന കൃത്രിമ പ്രജനനരീതി അവയ്ക്കുമേലെ അടിച്ചേല്‍പ്പിക്കുന്നു. ഇതു തന്നെയാണ് പ്രജനനശേഷിയില്ലാത്ത വിത്തുകള് വിതരണം ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവും ചെയ്യുന്നത്. ഈ കവിതയിലൂടെ കവി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ആശയം ഇതാണ്.

4. ‘ഫെമിനിസ്റ്റ്’ വീക്ഷണം

അമ്മയായാലും പശുവായാലും പെണ്‍‌വര്‍ഗ്ഗത്തോടുള്ള ആണ്‍‌വര്‍ഗ്ഗത്തിന്റെ സമീപനമെങ്ങിനെയാണ് എന്ന് കവി വരികളില്‍ വ്യക്തമാക്കുന്നു.ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച് ആണ്‍‌വര്‍ഗ്ഗം കരുത്തുകൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തുന്നു. പെണ്ണ് പലപ്പോഴും ആണിന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന വെറും യന്ത്രം മാത്രമാണ്. അവനോ വിത്തു കുത്തിക്കഴിഞ്ഞാല്‍ സോപ്പും ടവ്വലും കൊണ്ട് കഴുകിത്തുടച്ച് സമൂഹത്തിലേക്കിറങ്ങുന്ന മാന്യനും.

ഇനിയും പലതരത്തിലുള്ള വീക്ഷണങ്ങളുണ്ടായിരിക്കാം ഈ കവിതക്ക്. ഒരുപക്ഷേ ഈ വീക്ഷണമൊന്നും ശരിയെല്ലെന്നുമിരിക്കും. അങ്ങിനെയെങ്കില്‍ ഇത് എന്റെ വീക്ഷണം. എന്റെ മാത്രം വീക്ഷണം.

*വാരഫലത്തിന് വേണ്ടി എഴുതാനിരുന്നതാണ്. വലുതായിപ്പോയതിനാല് പ്രത്യേക പോസ്റ്റായി ഇടുന്നു.

മണ്ണാങ്കട്ട...!!

എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...

തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. ഈ കലയെ പ്രോത്സാഹിപ്പിക്കാന്‍ പണ്ടൊരു കളക്ടര് ഒരു കലാലയം തന്നെ തുടങ്ങിയത് എനിക്ക് അറിയാം. കല അവിടെ നില്‍ക്കട്ടെ, അതല്ലല്ലോ നമ്മുടെ വിഷയം.

കുറച്ച് ചരിത്രം പറയാം. രണ്ടുകൊല്ലമായിക്കാണണം. പുലരാന്‍ നേരത്ത് താമിക്കുട്ട്യേട്ടന്റെ പീട്യേന്ന് ഒരു ചായ, അതൊരു ശീലമാണ്. അഞ്ചെട്ട് പേപ്പറ് മേശക്കുമുകളില്‍ നിരന്ന് കിടക്കുന്നുണ്ടാവും. എല്ലാ വിവരമില്ലാത്തവന്മാരെയും പോലെ ഞാനും പരമാവധി പേപ്പറുകള്‍ വായിച്ച് പരമാവധി വിവരം ഉണ്ടാക്കണം എന്ന് കരുതുന്നവനാണ്. അങ്ങിനെയാണ് ഞാനത് വായിച്ചത്. കാര്യം എന്റെ ഉപജീവനത്തെ ബാധിക്കുന്നതാണ്. അഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ തെങ്ങുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്ന് ഒരു പഠനം ഗ്രാഫോടുകൂടിയത്! മൂന്നാലുകൊല്ലത്തിനകം തെങ്ങുകള്‍ ചരിത്രമാകുമെന്ന്!! എനിക്ക് ആശങ്കയാ‍യി. എങ്ങിനെ ശങ്കിക്കാതിരിക്കും. ഞാനുമൊരു കലാകാരനല്ലേ... പട്ടിണിയായിപ്പോകില്ലേ...രണ്ടു ദിവസം മുമ്പ് കണിയാനും പറഞ്ഞത് ഉത്തരത്തില്‍ എട്ടുകാലിയാണ്, കഷ്ടകാലമാണ് എന്നൊക്കെതന്നെയായിരുന്നു.

എല്ലാവിവരവും, മുറിച്ചെടുത്ത റിപ്പോര്‍ട്ടും ഗ്രാഫും എന്റെ വക ഒരു പഠനവുമടക്കം ഗള്‍ഫിലെ അളിയനൊരു കത്തയച്ചു. അങ്ങിനെ ഞാനിവിടെയെത്തി. ഈ ഗള്‍ഫില്! കെളവനറബിയുടെ പൂന്തോട്ടം നനക്കാനാണ് വന്നത്. അടുക്കളപ്പണിയും കുത്തിയേടത്ത് മുളക്കാത്ത കുരുത്തം കെട്ട പുള്ളാരെ മേയ്ക്കലും നടുവൊടിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കലാവാസന പുറത്തുവരാന്‍ തുടങ്ങിയത്. തോട്ടത്തിലെ അലങ്കാരപ്പനകളില്‍ ആദ്യമൊക്കെ കൊതിയോടെ നോക്കിനിന്നു. പിന്നെ പിന്നെ ആരും കാണാതെ കയറിയിറങ്ങി. രസം കയറിയപ്പോള്‍ മനസ്സിനെ അടക്കി നിറുത്താന്‍ കഴിയാതെയായി. തന്റെ കഴിവ് എങ്ങിനെയെങ്കിലും കെളവനെ ബോധ്യപ്പെടുത്തണമെന്നായി ചിന്ത. കെളവന് തോട്ടങ്ങളുണ്ട്, തോട്ടങ്ങളല്ല ഈന്തപ്പനക്കാടുകള്‍. യന്ത്രമുപയോഗിച്ചാണത്രേ വിളവെടുപ്പ്. യന്ത്രമാകുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനും ആള് വേണം. എനിക്കാകുമ്പോള്‍ പ്രത്യേകിച്ചൊരു ചെലവില്ല. എന്നിലെ കലയും വളരും.

ഒരു വിധം കെളവനെ ബോധ്യപ്പെടുത്തി. വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഞാനും യന്ത്രങ്ങളോടൊപ്പം പണി തുടങ്ങി. ങാ, അവിടെ വച്ചാണല്ലോ നിങ്ങളെ പരിചയപ്പെട്ടത്. അവിടെ വച്ച് എന്റെ കഷ്ടകാലം തുടങ്ങി എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ താന്തോന്നിത്തരങ്ങളാണ് എന്റെ കല എന്ന് മനസ്സിലാക്കാതെ നിങ്ങളെ അക്ഷരം പ്രതി അനുസരിച്ചത് എന്റെ തെറ്റു തന്നെയല്ലേ?

നിങ്ങളെന്റെ കല ആസ്വദിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ ഒന്നുകൂടി നന്നാക്കാന്‍ശ്രമിച്ചു. ആസ്വാദകരുണ്ടാകുമ്പോള്‍ ഏത് കലയാണ് മെച്ചപ്പെടാതിരിക്കുക. എന്റെ ശൈലി ആധുനികത്തിനും ഉത്തരാധുനികത്തിനും ഇടക്കാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി! തുടക്കത്തില്‍ വേഗത്തില്‍ കയറി പിന്നെയൊന്ന് പതുക്കെയാക്കി പിന്നെയും വേഗത്തില്‍ കയറുന്ന ഉത്തരാധുനിക ശൈലിയാണ് എനിക്ക് ചേരുക എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. എനിക്കും വലിയ കലാകാരനാകേണ്ടേ? നടുവ് വിലങ്ങി ആശുപത്രിയിലായപ്പോഴും നിങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വലിയവനാകാന്‍ പലതും സഹിക്കണമെന്ന് മാത്രം ചിന്തിച്ചു.

ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റേന്നു തന്നെ ബാക്കിയുള്ള പനകളില്‍ കയറുവാനുള്ള കല്‍പ്പന തന്നു, കെളവന്‍. ശമ്പളം കട്ടുചെയ്യുമെന്ന ഭീഷണിയും. ഞാന്‍ തളപ്പുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. അവിടെ അക്ഷമനായി നില്‍ക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പൂര്‍ണ്ണമായും വേദനമാറാത്തതുകൊണ്ട് ഞാന്‍ പതുക്കെയാണ് കയറിതുടങ്ങിയത്. മുകളിലേക്കെത്തും തോറും സ്പീഡുകൂടുന്ന ക്ലാസിക്കല്‍ രീതി. എന്റെ മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ മുഖഭാവം കണ്ടപ്പഴേ എനിക്ക് മനസ്സിലായി. നിങ്ങളുടെ മുഖം പ്രസാദപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ഉത്തരാധുനികനാവാന്‍ ശ്രമിച്ചു. നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ അനുസരിക്കാനും. മുകളില്‍നിന്നും താഴേക്ക് ശ്‌ര്‍‌ര്‍‌ര്‍‌റേ...ന്ന് ഊര്‍ന്നിറങ്ങുന്ന രീതി ശരിയല്ലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് പുതിയ രീതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. നിങ്ങളുപറഞ്ഞ പുതിയ രീതിയൊന്ന് പരീക്ഷിക്കാമെന്ന് ഞാനും കരുതി. തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!

ഞാ‍നിവിടെ പുതിയ ലോകത്തേക്കുള്ള വിസയും കാത്ത് കിടക്കുകയാണ്. ആ അപ്പോത്തിക്കിരികള്‍ ആധുനികരീതികളും ഉത്തരാധുനിക രീതികളും എന്നില്‍ പരീക്ഷിക്കുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എനിക്കറിയാം. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കേട്ടോ, അല്ലെങ്കില്‍ ഞാനെന്തിന് നിങ്ങളോട് ദേഷ്യപ്പെടണം...? എങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട് , പറഞ്ഞാല്‍ എന്തെങ്കിലും തോന്നുമോ...? എങ്കിലും പറയാം...പുതിയ ലോകത്തിലെങ്കിലും ഒരു നല്ല പരവനായെങ്കില്‍‍...

വാരഫലം 27/9മുതല്‍3/10/2007 വരെ

പ്രൊഫ. എം എന്‍ വിജയന്‌ ആദരാഞ്ജലികള്‍.. വാരഫലത്തിന്റെ ഈ ലക്കം തുടങ്ങുന്നത് സാരംഗിയുടെ കവിതയില്‍ നിന്നാകട്ടെ. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ശോകമൂകമാക്കികൊണ്ടാണ് പ്രൊഫസര്‍ എം എന്‍ വിജയന്‍ നമ്മെ വിട്ടു പോയത്‌. വിജയന്‍‌മാഷിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരാം.

നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ്, നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ് എന്ന് തുടരെ അഭിപ്രായം കേള്‍ക്കുന്നതിനേക്കാള്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുക അയാളുടെ സൃഷ്ടിയെ കുറിച്ച് വിമര്‍ശനമോ നിരൂപണമോ പഠനമോ ഉണ്ടാകുമ്പോഴാണ്. ബൂലോകസാഹിത്യത്തിന്റെ വളര്‍ച്ചക്കും നല്ല നിരൂപകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. രാജു ഇരിങ്ങലിന്റെ ബ്ലോഗില് മികച്ച നിരൂപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഒരേ ശില്പത്തെ തന്നെ പല രീതിയില് കാണാന്‍ സഹായിക്കുമെന്നതിനാല്‍ കൂടുതല്‍ നല്ല നിരൂപണങ്ങള്‍ നമ്മുടെ സാഹിത്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇരിങ്ങലിനെക്കൂടാതെ സനാതനവായന എന്ന പേരില് സനാതനന്റെ ബ്ലോഗ്ഗിലും നിരൂപണങ്ങളുണ്ടാകാറുണ്ടെങ്കിലും തുടര്‍ച്ചയായി നിരൂപണങ്ങള്‍ നടത്തിക്കൊണ്ട് പോയവാരത്തില്‍ ശ്രദ്ധേയനായ ദുര്യോധനന്‍ എന്ന ബ്ലോഗ്ഗര്‍ ബൂലോകത്തിന് പ്രതീക്ഷ നല്‍കുന്നു. സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന ഈ ദുര്യോധനന്റെ പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം., അഭയം - ഒരു പഠനം. , ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം, ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം. തുടങ്ങിയ പോസ്റ്റുകള്‍ ഈ പ്രതീക്ഷകള് അസ്ഥാനത്താകില്ല എന്നതിന് തെളിവുതന്നെ. സനാതനന്റെ പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍ എന്ന നിരൂപണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബൂലോക സാഹിത്യത്തിലേതല്ലെങ്കിലും മലയാളസാഹിത്യത്തിലെ വിഷയങ്ങളില്‍ നിന്ന്‍ ഒരു പഠനവും പോയ വാരത്തിലുണ്ടായിട്ടുണ്ട്. ദ്രൌപതിയുടെ ഷെല്‍വി-കവിതയുടെ കെടാത്ത കനല്‍ എന്ന പോസ്റ്റ് സ്വയം എരിതീയിലേക്ക് നടന്നുപോയ സാഹിത്യകാരെക്കുറിച്ചുള്ള ദ്രൌപതിയുടെ പഠനങ്ങളുടെ സീരീസില്‍ വരുന്നു.

ഒരു നീണ്ട ഇടവേളക്കു ശേഷമാണ് രാജു ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിന് ലഭിക്കുന്നത്‌. പുഴ മാഗസിനില്‍ ഒരു മാസം മുന്‍പ് കാനേഷുമാരി എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അത് ബൂലോകത്തിന്റേതല്ലല്ലോ. നീണ്ട ഇടവേളക്ക് ശേഷം എഴുതുന്നതായതിനാല്‍ വായനക്കാരന്‍ വളരെ പ്രതീക്ഷിക്കും എന്നത് സ്വാഭാവികം. വായനക്കാരന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കണ്ണുപൊത്തിക്കളി എന്ന കവിതക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പി.എന്‍.ഗോപീകൃഷ്ണന്റെ കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു എന്ന കവിതയിലൂടെ
‘ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന
ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന
ഒരാളെയും
ഒരേ സമയം നേരിടുന്ന തീവണ്ടിയെപ്പോലെയാണ്’ ആണിന്റെ മനസ്സ് എന്ന് കവി പറയുന്നു. ചുറ്റുപാടുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന സംഭവങ്ങളില്‍ ഇടപെടലു നടത്തുന്ന വിശാല മനസ്കന്‍ മാര്‍ക്കു നേരെ വിരലു ചൂണ്ടുന്നു സനാതനന്റെ വിശാല മനസ്കന്‍ എന്ന കവിത. ചൊരുക്ക് , ന്യായവിധി തുടങ്ങിയ മികച്ച കവിതകളും പോയ വാരത്തില്‍ സനാതനന്‍ ബൂലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

മറ്റു കവിതകള്‍

ബാക്കി വയ്ക്കാത്തത്. , ഒരു കുഞ്ഞു കഥ - കഥയാണോ ?, ഒറ്റമരക്കാട് -ആരോ ഒരാള്‍
മട്ട് ചോപ്പ്
ഹൃദ്രോഹം-(ബൂലോക കവിത -ഉമ്പാച്ചി)
നാട്യം. മയൂര
ഞാനും അവളും ഇട്ടിമാളു
എഴുതപ്പെട്ടത് , ഭ്രാന്തി സു
പ്രാര്‍ത്ഥന. ഇത്തിരിവെട്ടം
അ ആ ഇഞ്ഞിപ്പെണ്ണ്
ഉണങ്ങാത്ത മുറിവുകള്‍ സന്തോഷ് നെടുങ്ങാടി
റോഡ് : കവിത സുല്‍
മിന്നലേ മനോജ് കാട്ടാമ്പള്ളി
നീ ഒരു പെണ്ണാണ്! നിമ്മി
ബലി ചന്ദ്രകാന്തം
ഇടവഴി ഇടങ്ങള്‍ (അബ്ദുള്ള വല്ലപ്പുഴ )
മരുഭൂമിയിലെ ഭൂതകാലം സാല്‍ജോ
പെന്‍സില്‍ പുനര്‍ജനി
ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു ഫോളിയോ
ഇരുട്ട്‌ അമൃത വാര്യര്‍
നല്ലനാളെയെത്തേടി...... ജ്യോതി ശങ്കരന്‍
തിരിച്ചറിവുകള്‍ ലത്തീഫ് വന്നേരി
പരസ്പരം. വാണി..
മൃതം അനു
ഓര്‍ക്കസ്ട്ര രാജി ചന്ദ്രശേഖര്‍
കാത്ത്‌ നില്‍ക്കുന്നു ഞാന്‍... ഷാംസ്
ഉത്സവം - കുട്ടിക്കവിത അപ്പു
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ കുട്ടിക്കവിത ജി. മനു

കഥകളില്‍ മുരളി വാളൂരിന്റെ ദൈവവധു എന്ന കഥ ആശയം കൊണ്ടു കഥനരീതികൊണ്ടും മികച്ചു നിന്നു. ഏ.ആര്‍. നജീമിന്റെ മറക്കാനാവാതെ.... , ബാജി ഓടംവേലിയുടെ
നീറുന്ന നെരിപ്പോട് അന്ത്യമൊഴി തുടങ്ങിയ കഥകളും പോയ വാരത്തിലെ മികച്ച കഥകള്‍ തന്നെ. യുദ്ധം തീരുന്നില്ല എന്ന പുതിയ കഥ ബൂലോകത്തിന് തന്ന് കുറച്ചുമണിക്കൂറുകള്‍ക്കകം ബ്ലോഗിനെ തന്നെ മുക്കികളഞ്ഞ് സിമി വീണ്ടും സിമിയിസം എന്തെന്ന് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയതും പോയവാരത്തിന്റെ വിശേഷം തന്നെ. ദ്രൌപതിയുടെ അപരിചിത എന്ന കഥയ്ക്ക് ഉപാസന നല്‍കിയ കമന്റ് “ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ളനല്ല 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.” ആ കഥ അനുവാചകനിലേക്ക് എത്രമാത്രം എത്തി എന്നതിന് തെളിവായി ഈ കമന്റു മാത്രം മതി. ജി മനുവിന്റെ സവാരി ഹരഹര എന്ന കഥ ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത ഒരു മികച്ച കഥ തന്നെ.

മറ്റു കഥകള്‍
ഒരു പൈലറ്റിങ്ങ് ദിനം മെലോഡിയസ്
"ഹെയില്‍ സീനിയേഴ്സ്‌ !!" നാടന്‍
പറക്കുന്ന പാഠപുസ്തകങ്ങള്‍ കാളിയന്‍
ജന്മാന്തരങ്ങള്‍ അഗ്രജന്‍
മലയത്തിപ്പെണ്ണേ ലക്ഷ്മീ...! ഏറനാടന്‍
ഒരെല ചോറു , കുട്ട്യോളെ പട്ടിണിക്കിടരുതു SV Ramanunni
ആനേ വാങ്ങണോ പശൂനെ വാങ്ങണോ? മുരളി മേനോന്‍
ജീവിതം തെന്നാലിരാമന്‍‍
ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും) സുനീഷ് തോമസ് (ഹാസ്യം)
- മൂപ്പന്റെ കോടതി - - ആലപ്പുഴക്കാരന്‍ - ഹാസ്യം
വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!! സണ്ണിക്കുട്ടന്‍(ഹാസ്യം)
ഈ വളവില്‍ ആരും ഹോണടിക്കാറില്ല (നോവലെറ്റ്) ബെര്‍ളി

മറ്റുള്ളവ

മരണത്തിന്റെ സംഗീതം...! ഏ.ആര്‍. നജീം
അമേരിക്കയില്‍ അരയന്മാരുണ്ടോ? One swallow
ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് വര്‍ക്കേഴ്സ് ഫോറം
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കാന്‍ സേതുലക്ഷ്മി

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP