മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.
മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.
ദാഹിച്ച പൈതലിന് ദാഹംതീര്‍ക്കാന്‍
തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്.
അധിനിവേശത്തിന് പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്
ചെറുത്തുനില്‍പ്പിന് സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനിരൂപക : ആരംഭകാല ചലച്ചിത്രരചനകളും എഴുത്തുകാരും
-
വ്യവസായമെന്നനിലയിലും വിനോദോപാധിയെന്ന നിലയിലും മലയാളചലച്ചിത്ര സംരംഭങ്ങൾക്ക്
അസ്തിവാരവും ആത്മവിശ്വാസവും നൽകിയ ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയ 1951-ലാണ...
0 അഭിപ്രായങ്ങള്‍:
Post a Comment