അടയാളം (ഒരു മുറിപ്പാട്)

നീട്ടിയും കുറുക്കിയും
നീ പറഞ്ഞതൊക്കെ
ഞാനറിഞ്ഞു.
നീട്ടാതെ കുറുക്കാതെ
ഞാന്‍ പറഞ്ഞത്
അറിയാത്ത ഭാവം നിന്നില്‍.

മറന്നുവോ നീ;
മതിലിനപ്പുറം
മാവിലേക്കുയരുന്ന
തോട്ടിക്കോലറ്റത്ത്
പച്ചയോ ചോപ്പോ തൂക്കി
നല്‍കുമടയാളം,

ചാഞ്ഞുകിടന്ന
ചില്ലയില്‍ തൂങ്ങി
കയ്യിലൊതുക്കിയ
മാമ്പഴമധുരം
മാമ്പഴമണമൂറും
ചുണ്ടാല്‍ പകര്‍ന്നത്.

അമ്പലവഴിയിലെ
ചെമ്പകമരമെന്നും
കൊഴിയാതൊരു പൂവ്
കാത്തുവച്ചു, കൈയ്യെത്താ-
ദൂരത്തെ ചെമ്പകമിറുക്കാന്‍
തോളേറ്റിയെത്ര... നീയോര്‍ക്കുന്നീലേ

ജീവിതച്ചൂളതന്‍ ചൂടിനാല്‍
നാമെത്ര മാറിയിട്ടുണ്ടെ-
ന്നറിയാതല്ല, കത്തിക്കരിഞ്ഞ
കാലം വെറുമോര്‍മ്മ, യെങ്കിലും
‘സൌഹൃദ‘മെന്ന വിളിയാലൊതുക്കല്ലേ
മധുരം നിറഞ്ഞൊരാ പൂക്കാലമത്രയും.

3 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

അമ്പലവഴിയിലെ
ചെമ്പകമരമെന്നും
കൊഴിയാതൊരു പൂവ്
കാത്തുവച്ചു, കൈയ്യെത്താ-
ദൂരത്തെ ചെമ്പകമിറുക്കാന്‍
തോളേറ്റിയെത്ര... നീയോര്‍ക്കുന്നീലേ
ഒരു കവിത പോസ്റ്റുന്നു.

mumsy-മുംസി said...

നന്നായിട്ടുണ്ട്

സജീവ് കടവനാട് said...

ജീവിതച്ചൂളതന്‍ ചൂടിനാല്‍
നാമെത്ര മാറിയിട്ടുണ്ടെ-
ന്നറിയാതല്ല, കത്തിക്കരിഞ്ഞ
കാലം വെറുമോര്‍മ്മ....
മുംസി കവിത വായിച്ചതിനും കമന്റിയതിനും നന്ദി

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP